Followers

Thursday, July 4, 2013

മാപ്പപേക്ഷ

 അരുണിമ ഓമനക്കുട്ടൻ

കൈക്കുമ്പിളിൽ കുന്നിമണികൾ
കണ്ണിലോ നക്ഷത്ര തിളക്കം!
വേനലിന്റെ അപൂർവ്വ സന്ദർശക
ആ ബാല്യത്തെ മാടിവിളിച്ചു
വെള്ളി മണികൾ തുള്ളിയാടുന്ന-
തുടുത്ത കുഞ്ഞുപാദങ്ങൾ
നീരുറവകളിൽ നൃത്തമാടി
പൂക്കൾ തലയാട്ടി രസിച്ചു,
നനഞ്ഞ ചിറകുമായി ചില്ലയിലിരുന്നു
വാനമ്പാടി കൗതുകം പൂണ്ടു
സന്ദർശകയുടെ കുസൃതി അവളറിഞ്ഞില്ല,
ഇടിനാദം അവൾക്കു പൊട്ടിച്ചിരി
മിന്നലിൽ അവളൊരു കുഞ്ഞു മയിൽപ്പേട!
ബലിഷ്ഠമായ കരങ്ങൾ അവളെ
ആകാശത്തേക്കുയർത്തി...
പരിചിതമുഖം,പുഞ്ചിരിതൂകി
'മഴ നനയേണ്ട വരൂ'...
കാട്ടുപൊന്തയിൽ നിന്നുണർന്നപ്പോൾ
കുഞ്ഞുടുപ്പിൽ കുന്നിമണികൾ
അവൾ ചിരിച്ചു അർത്ഥമറിയാതെ
കാലം അവളെ അമ്മയാക്കി
കുന്നിമണികൾക്കും കുപ്പിവളകൾക്കും
വിടപറഞ്ഞ്. കൂർത്ത ആയുധങ്ങൾ തിരുകി
നൃത്തമാടേണ്ട പാദങ്ങൾക്കു
കായികാഭ്യാസവും!
കുഞ്ഞുടുപ്പും ദാവണിയും ചേലയും അജ്ഞാതമാക്കി
ജീൻസും നബെൽറ്റും പകരം കൊടുത്തു
യോനിക്കു ഇരുമ്പുകവചവും!
തനിക്കു നേറെ പാഞ്ഞടുക്കുന്ന പുരുഷത്വത്തെ
അരിഞ്ഞിടാൻ ചങ്കൂറ്റം നൽകി
അപ്പോഴൊക്കെയും മനസ്സ് തേങ്ങി...
മകളേ... പൊറുക്കുക,
നീ മാത്രമല്ല, നിന്റെ മുത്തച്ഛനും
ഇടസ്സേരിയും ചങ്ങമ്പുഴയും
ആശനും വൈലോപ്പിള്ളിയും
പണിക്കരും, സുഗതയും....
അങ്ങനെ എല്ലാവരും!
നിനക്കു നഷ്ഠമായത്
പ്രകൃതിയുടെ ബാലപഠങ്ങൾ