Followers

Monday, July 2, 2012

ആത്മാവിന്റെ ഇതൾ പൊഴിയൽ


ശ്രീപാർവ്വതി



ഞാന്‍ ആരേ തേടിയാണ്, അലയേണ്ടത്?

നീ പാതിവഴിയിലുപേക്ഷിച്ച ഞാന്‍ പൊള്ളുന്ന വെയിലില്‍ തലകുമ്പിട്ട്.......

എനിക്കു ബാധിച്ക ഇരുണ്ട നിറമുള്ള കുഷ്ഠത്തെ ലേപനങ്ങള്‍ തേച്ച് ഒഴിവാക്കാതെ,

എന്നിലേയ്ക്കു തന്നെ ഉള്‍വലിഞ്ഞ്...

ഞാനൊരു നാടോടി... ദേശങ്ങള്‍ അലഞ്ഞ് ഹൃദയത്തില്‍ രക്തപ്രസാദമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടവള്‍ 

മുറിവേറ്റ ആത്മാവിനെ ഒളിപ്പിക്കാന്‍ ഇടങ്ങളില്ലാതെ എത്ര നാള്‍ അലയും....

ഇനി മോഹം യുളീസസിന്‍റെ യാത്ര.
..
പേരറിയാത്ത രാജ്യത്തെ ആ സ്വാദുള്ള പഴം കൊണ്ട് വിശപ്പാറ്റണം,
ദിക്കറിയാതെ ദിശയറിയാതെ ലോകം മുഴുവന്‍ മറന്ന് അലഞ്ഞു തിരിയണം...
തലയിലൊരു നെരിപ്പോടമരുന്നു....
വേകുന്ന കനല്‍ച്ചോറു തിന്നാന്‍ കഴുകന്‍മാരുടെ കടിപിടി...
സ്വമറിയാതെ അലയുന്നവള്‍ക്ക് കഴുകന്‍മാരോട് എന്തു വൈരാഗ്യം?
എന്‍റെ ജീവനെ നീയൂറ്റിക്കൊള്‍ക...
ഹൃദയത്തെ ഭക്ഷിച്ചു കൊള്ളുക...
എന്നിട്ടും വിശപ്പടങ്ങുന്നില്ലെങ്കില്‍ മറവിപ്പ്ഴം തിന്നു ചീര്‍ത്ത എന്‍റെ തലച്ചോര്‍ ഞാന്‍ ദാനമായി നല്‍കാം...
പിന്നെ യാതൊന്നുമില്ലല്ലോ... ഇഹപരമില്ലാത്തൊരു കൊഴിഞ്ഞു വീഴല്‍ ... ആത്മാവിന്‍റെ ഇതള്‍ പൊഴിയല്‍ ........
.