Followers

Monday, April 2, 2012

പ്രണയമഴ


ശ്രീപാർവ്വതി

ഉന്‍മാദത്തിന്‍റെ ഏതൊക്കെയോ ഇടങ്ങളില്‍ സ്വയം നഷ്ടപെട്ട് നില്‍ക്കുകയാണ്, ഞാന്‍.

രാത്രിയില്‍ ഒഴുകി എത്തുന്ന ഇലഞ്ഞി പൂവിന്‍റെ ഗന്ധം എന്നില്‍ നിന്നെ നിറയ്ക്കുന്നു.
എനിക്കെന്‍റെ പ്രണയത്തെ നിന്നിലേയ്ക്കൊഴുക്കാന്‍ ഒരു മഴ ഇതാ കൂട്ടു വരുന്നു.
ഏകാന്തതയിലലിയാന്‍ വന്ന നീര്‍മണികളോട് എനിക്കു കുറുമ്പ്...
ഈ മഴത്തുള്ളികള്‍ നിന്നെ നനയിക്കുന്നുണ്ടാവില്ലേ...
ഒപ്പം എന്‍റെ മോഹങ്ങളേയും കിനാവുകളേയും മോഹിപ്പിക്കുകയും.
എനിക്കു കൂട്ടായ് നിന്ന വരികള്‍ ഇന്ന് യാത്രയിലാണ്, നിന്നെ തിരഞ്ഞ് അവ മലയടിവാരത്തിലും കടമ്പു മരച്ചുവട്ടിലും പോയി...
പക്ഷേ നീ ഒരു ചെറു ദൂരത്തിനപ്പുറം നിന്ന് എന്നിലേയ്ക്ക് കണ്ണുകളേ അയക്കുന്നു.
എന്‍റെ മിറ്റത്ത് വീണു കിടക്കുന്ന ഇലകള്‍ക്കു പോലും പ്രതീക്ഷയുടെ കരിയിലക്കിലുക്കം.
ഓര്‍മ്മിക്കാന്‍ എത്ര മനോഹരമായൊരു മഴക്കാലമാണ്, നീയെനിക്കു നല്‍കിയത്.
ഓര്‍മ്മകളുടെ ഏടു മറിച്ചാല്‍ ഈ പ്രണയമഴ എന്‍റെ മുന്നിലുണ്ട്, അവിടെ ഞാന്‍ ഇപ്രകാരം കുറിച്ചിട്ടുണ്ട്,

"പതിവില്ലാതെ ഇന്നു പെയ്ത മഴ എന്‍റെ ഹൃദയം തുളുമ്പി പെയ്തത്...

ദിനങ്ങളേറെയായ് എന്നില്‍ ഉറഞ്ഞു കൂടി, വീര്‍പ്പു മുട്ടിച്ചു നിന്ന കാര്‍മേഘങ്ങല്ലേ ഈ നീര്‍ത്തുള്ളികളായി അടര്‍ന്നു വീഴുന്നത്....
ഒരു കാറ്റ് വന്ന് എന്നെ മെല്ലെ വിളിയ്ക്കുന്നു, നിന്‍റെ പരിഭവം ചൊല്ലുന്നു....
നീയും ഇപ്പോള്‍ ഈ മഴ കാണുന്നുണ്ടെന്ന് ഞാനറിയുന്നു, ഒരു തുള്ളിയെങ്കിലും നിന്നില്‍ ഇറ്റിയെങ്കില്‍ ആ തണുപ്പ് നിന്‍റെ ആത്മാവില്‍ എന്‍റെ സാന്നിദ്ധ്യം അറിയിക്കാതെ ഇരിക്കില്ലല്ലോ...
നിന്‍റെ പ്രണയമൂറുന്ന കണ്ണുകള്‍ എന്നെ തേടുന്നുണ്ടെന്ന് എനിക്കറിയാം, എന്‍റെ ഹൃദയം എപ്പോഴും പിടഞ്ഞു തന്നെയാണിരിക്കുന്നത്. നിന്‍റെ തേടലില്‍ ഞാന്‍ നിറഞ്ഞു കവിഞ്ഞ് മഴയായ് പതിക്കുമ്പോള്‍ നീയെന്നെ കയ്യിലേറ്റു വാങ്ങുക..... നിന്‍റെ നിശ്വാസത്തിന്‍റെ അടുത്ത് എന്നെ ചേര്‍ക്കുക.... നിന്‍റെ കയ്യിലിരുന്ന് തണുപ്പിലുറച്ച് മഞ്ഞു കട്ടയായാല്‍ നീയത് എന്‍റെ ഹൃദയമെന്ന് കരുതുക... മെല്ലെ അതിനെയെടുത്ത് നിന്നോട് ചേര്‍ത്തു വയ്ക്കുക, ആ തണുപ്പില്‍ നീ മരവിയ്ക്കുമ്പോള്‍ നിന്‍റെ ചൂട് കൊണ്ട് ഉയിരു വീന ഞാന്‍ നിന്നിലുരുകി വീഴും....... പിന്നെ ഞാനില്ല.. മഴയില്ല.... മഞ്ഞുമില്ല.... നീ മാത്രം.. നമ്മുടെ പ്രണയം മാത്രം..."
- Show quoted text -